Sunday 9 October 2011

എന്റെ വീട്


വീടൊന്ന് വേണം 'ലാണും' വേണം

സ്വപനങ്ങളനവധി നെയ്തുകൂട്ടി.

വീടൊന്ന് ലാഭത്തില്‍ വേണമെന്നാകില്‍

അത് സ്വപ്നത്തിലാകുന്നതഭികാമ്യമേ.


അങ്ങനെ വീടുപണിഞ്ഞത് കാടായി

'ലാണിനു' പകരം 'ലോണുമായി'.

സ്വപ്നത്തില്കെട്ടിയ മണിമാളികക്ക്

നികുതിയില്ലാത്തത് ലാഭമായി.


വീടെന്ന സ്വപ്നം ബാക്കിയാക്കി
ബി.പി കേറി എന്‍റെ ബീവി പോയി

എന്‍റെ കടലാസുവീടിന്നുറങ്ങുന്നു സുഖമായ്

ധനമില്ലാ ലോക്കറില്‍ സുരക്ഷിതമായ്.

Monday 5 July 2010

ഹാപ്പി ഹര്‍ത്താല്‍

പണ്ടൊരുനാളില്‍ വെള്ളക്കാരന്‍
നമ്മുടെ നാട് ഭരിച്ചപ്പോള്‍
അവകാശങ്ങള്‍ നേടിയെടുക്കാന്‍
ഗാന്ധിജി തന്നുടെ ഹര്‍ത്താല്


സ്വാതന്ത്ര്യത്തിന്‍ ലബ്ധിക്കൊടുവില്‍
ഹര്ത്താല്‍ നല്ലൊരു ബന്ദായി.
ബന്ദിനെയൊടുവില്‍ സുപ്രീംക്കോടതി
തൂക്കിക്കൊല്ലാന്‍ വിധിയിട്ടു..


കോടതി വിധിയുടെ പിറ്റെന്നാളില്‍
ബന്ദിനു നല്ല പുന:ര്ജ്ജന്മം
ഗാന്ധിജിയോടുള്ളാദരവാലേ..
ഹര്ത്താലെന്നു വിളിപ്പേരും.


ഹര്ത്താല്‍ നല്കിയ സ്വാതന്ത്ര്യം ഈ
ഹര്ത്താലാലേ മുടങ്ങുമ്പോള്‍,
ഗാന്ധി സ്വരൂപം വടിയൊന്നോങ്ങാ-
നാകാതങ്ങനെ നില്ക്കുന്നു...


കൊടികള്‍ മാറി അണികള്‍ മാറി
ഹര്ത്താല്‍ നല്ലൊരു മത്സരമായ്.
ഹര്ത്താലിന്നൊരു 'കപ്പു'ണ്ടെങ്കില്‍
ഭാരതമെന്നും ജേതാവ്..


പ്രതിഷേധിക്കാന്‍ ഹര്ത്താല്..
പ്രതിയോഗിക്കും ഹര്ത്താല്
ഇന്നൊരുഹര്ത്താല്‍ നാളൊരു ഹര്ത്താല്
അങ്ങനെ നീളും ഹര്ത്താല്


ഹര്ത്തുലെന്നതൊരുത്സവമാക്കി
മദിക്കാനിവിടിന്നാളുണ്ട്..
ഹര്ത്താലിന്നത് വെള്ള(മടി)ക്കാരുടെ
'പൂര' മഹോത്സവമാകുന്നു....


വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും
സര്‍ക്കരുദ്യോഗസ്ഥരുമേ
ഹര്‍ത്തലെന്നത് കേട്ടാലുടനെ
ഹാപ്പി ഹര്‍ത്താല്‍ ചൊല്ലുന്നേ....

Wednesday 31 March 2010

ബാക്ക്‌ടോര്‍ കുതിര



പിന്‍വാതിലിലൂടവന്‍ നുഴഞ്ഞുകേറി...
എത്ര കുണ്ടാമണ്ടികള്‍ കാട്ടിയെന്നൊ?!...
ഫയലായ ഫയലെല്ലാം കാര്‍ന്നുതിന്നു പിന്നെ
കമ്പ്യൂട്ടര്‍ മുഴുവനും നാശമാക്കി.

അന്വേഷണം ചെയ്ത മേക്കഫി-പോലീസി-
നവനിന്നും പിടികിട്ടാപുള്ളിയത്രെ..
പേരും രൂപവും മാറിവെരും ഇവന്‍
'ബാക്ക്‌ടോര്‍ ട്രോജന്‍' വന്‍ഭീകരന്‍

Tuesday 2 March 2010

അമ്മ



'അമ്മ'തന്‍ നാനാര്‍ത്ഥം തേടി ഞാന്‍ ചെന്നതോ...
അമ്മ നാമത്തിലെ പോര്‍ക്കളത്തില്‍.....
മിണ്ടുന്നു മുരളുന്നു മാന്തുന്നു ചീറുന്നു...
തീരാത്ത പോരിതെന്തു കഷ്ടം...

ഈ അമ്മ മലയാളി അമ്മയല്ല...
ഈ അമ്മ കൊലയാളി A.M.M.A.-യത്രെ.
പോരു നടക്കട്ടെ പോര്‍വിളി മുറുകട്ടെ
നമുക്കു വാക്കില്‍ സംവാദിക്കാം

ഇനി കവിതയിലേക്ക്....

*************************
ആവോളം ഉമ്മ ചെമ്മേ പകരുന്ന
സ്നേഹത്തിന്നുറവായാണമ്മ..
അമ്മതന്‍ സ്നേഹവും അമ്മിഞ്ഞപ്പാലും
ഹൃത്തില്‍ നിറയ്ക്കനാമെന്നും.

അമ്മയാണുണ്മ നേരിന്‍റെ നന്‍മ,
ഉദരത്തിനുണവേകും മേന്‍മ.
നന്നായ് വളരാന്‍ നന്‍മയാല്‍ നിറയാന്‍
ഹൃദയമൊരുക്കുന്ന വെണ്മ.

ചരിഞ്ഞും മറിഞ്ഞും ഇഴഞ്ഞു നടന്നും
പിച്ചവെച്ചൊടുവില്‍ ഓടി നടന്നും
ഞാനെന്ന എന്നെ നിവര്‍ത്തി നിര്‍ത്തീടുമെന്‍
നട്ടെല്ലു തന്നെയാണമ്മ...

അമ്മയെന്നാദ്യമായ് ചൊല്ലാന്‍ പഠിപ്പിച്ച,
വാക്കിന്‍റെ ഗുരുനാഥയമ്മ.
താതന്‍റെ സ്നേഹ-വാല്‍സല്യ ചിത്രമെന്‍
ഹൃത്തില്‍ വരച്ച കലാകാരിയും.

കഥകള്‍ പറഞ്ഞും കവിതമൊഴിഞ്ഞും
ഹൃദയം നിറയെ കനിവു നിറച്ചും,
വാക്കാല്‍, നോക്കാല്‍ മന്ദസ്മിതത്താല്‍
അറിവു പകര്‍ന്നവള്‍ അമ്മ.

**************************
അമ്മ തന്‍ നനാര്‍ത്ഥ കവിതകള്‍ കൊണ്ടിന്നു
വാക്കിന്‍റെ ചുമരുകള്‍ നിറഞ്ഞിടുമ്പോള്‍...
അമ്മതന്‍ നാമത്തെ നാനാവിധമാക്കിയ...
ആ A.M.M.A. ക്കു തല്‍ക്കാലം മാപ്പുനല്‍കാം

Wednesday 3 February 2010

കപ്പല്‍ പോയ കപ്പിത്താന്‍

കപ്പല്‍ പോയ കപ്പിത്താന്‍
മുങ്ങുന്ന കപ്പലില്‍ പൊങ്ങുന്നു വീണ്ടും..
പേരും പോരും പോര്‍വിളിയും....
കപ്പിത്താനോ മുഖമില്ല പോലും
മുതലാളിമാര്‍ക്ക് വെളിവുമില്ല.

കപ്പല്‍ തകര്‍ന്നാലും
യാത്രികര്‍ ചത്താലും
നമ്മുടെ വാദം സിന്ദാബദ്...

അറബിക്കടലിന്റെ തീരത്തൊരുനാള്‍
ഗൊര്‍ബ്ബച്ചൊവ്വ് തല്ലിയ കപ്പിത്തനോ..
കോളേറും കടലല താണ്ടി വെരുന്നു
മൂന്നാറില്‍ അലകള്‍ കീറിടുവാന്‍..

ഇപ്പോള്‍ കപ്പിത്താന്‍ വന്നൊരു
കപ്പലും കണ്ടില്ല...
കപ്പിത്തനയ്യോ മുഖവുമില്ല
ഭാവി പറയുന്ന ഭൂതങ്ങള്‍ ചൊല്ലട്ടെ
കപ്പിത്താനിനി ഭാവി എന്ത്?!!

Wednesday 13 January 2010

തനി നാടന്‍ ദാമ്പത്യം


തനി നാടന്‍ ദാമ്പത്യം


ആകാശക്കോണിലാ താരകപ്പാടത്ത്
ആരോ കുങ്കുമച്ചെപ്പുടച്ചു...
ആദ്യാനുരാഗത്തിന്‍ ചുംബനമേറ്റ
കാമുകിപ്പെണ്ണിന്‍ കവിള്‍തടം പോല്‍.

അന്തിമാനത്തിന്‍ ചുവപ്പ് കണ്ടാല്‍,
അന്തിക്കള്ളിന്‍കുടം നിനവിലെത്തും
അന്തിക്കള്ളിന്‍ക്കുടം നിനവില്‍ വന്നാല്‍
പിന്നെ കേശുവും, പാച്ചുവും കൂട്ടിനെത്തും.

കേശുവും പാച്ചുവും കൂട്ടുവന്നാല്‍ പിന്നെ
കൊതുമ്പ് വള്ളത്തില്‍ യത്രയാകും.
കൊതുമ്പിന്‍ വള്ളം തുഴഞ്ഞിടുമ്പോള്‍
കാതില്‍ അക്കരെ ഷാപ്പിലെ താളമേളം.

അക്കരെ ഷാപ്പിലങ്ങെത്തിടുമ്പോള്‍ കാറ്റില്‍
കരിമീന്‍ വറുത്തതിന്‍ വാസനയായ്.
കരിമീന്‍ വറുത്തതും കപ്പയുമായ് ഒപ്പം
അന്തിക്കള്ളിന്‍കുടം കൊണ്ടുവരും.


അന്തിക്കള്ളിന്‍കുടം കിട്ടിയെന്നാല്‍ ഉടന്‍
കേശുവും പാച്ചുവും താളമിടും.
കേശുവും പാച്ചുവും താളമിട്ടാല്‍ പിന്നെ
ഞനെന്ന ഗായകന്‍ പാട്ട് പാടും.

ഞനെന്ന ഗായകന്‍ പാടിയെന്നല്‍ പിന്നെ
ഷാപ്പിനു ചുറ്റിനും പൂരമയി.
ഷാപ്പിനു ചുറ്റിനുംപൂരമായാല്‍ മെല്ലെ
ഞാനെന്ന ഗായകന്‍ യത്രയാകും.

യത്രയില്‍ മക്കള്‍ക്ക് സമ്മാനിക്കാന്‍ നല്ല
വടയഞ്ച് ചൂടോടെ വങ്ങിവെയ്ക്കും.
പൊതിയതു കാണുമ്പോള്‍ കുട്ടികള്‍ക്കും
കെട്ട്യോള്‍ക്കുമുള്ളില്‍ ആനന്ദമായ്‌.

വട പങ്കിടുമ്പോള്‍ തല്ലുകൂടും; മക്കള്‍
അതുകണ്ടു കെട്ട്യോള്‍ക്കരിശമേറും.
നാവായ വാളുമായ് അരിശം തീര്‍ക്കന്‍ അവള്‍
എന്നോട് തന്നെ കയര്‍ത്ത് കേറും.

അന്നേരം പിടലിക്ക് തല്ലിയെന്നാല്‍ ഉടന്‍
കെട്ട്യോള്‍ക്കരിശം കെട്ടടങ്ങും.
തല്ലുന്നതാണെന്‍റ്റെ ആനന്ദമെങ്കില്‍
കൊള്ളാന്‍ അവള്‍ക്കോ പരമാനന്ദം.

Thursday 18 June 2009

യുറേക്കാ!...


കൂടുതലും ഉറങ്ങി തീര്‍ത്ത ബിരുദ പഠനകാലത്ത് ഹോസ്റല്‍ ശാപ്പാടിനോട് ഗുഡ്ബൈ പറഞ്ഞ് സ്വന്തം പാചക പരീക്ഷണങ്ങളുമായി ഞങ്ങള്‍ ഒരുകൂട്ടം അടുത്ത ഗ്രാമത്തില്‍ ചേക്കേറിയത് ജീവനില്‍ കൊതിയുള്ളത് കൊണ്ട് മാത്രമണ്‌ .

അങ്ങനെ ഒരു ഒഴിവു ദിവസം ഉച്ചഭക്ഷണം കഴിഞ്ഞു എല്ലോരും ഉറങ്ങിഇയ നേരം ഞാന്‍ മാത്രം ഉറങ്ങിയില്ല ... അധികമായാല്‍ അമൃതും വിഷം. ഉറക്കത്തിന്റെ കാര്യത്തില്‍ എല്ലോരും എന്നെ ബഹുമാനിച്ചിരുന്നു..ഞാനെന്ന ഉറക്ക ശ്രേഷ്ടന്‍... ആവോളം ഉറങ്ങുമായിരുന്നു..ഉറങ്ങിയെഴുന്നേറ്റാല്‍ പിന്നെ ഉറക്ക ക്ഷീണം മാറ്റാന്‍ ഒന്നൂടെ ഉറങ്ങും അത്രേ ഉള്ളൂ....

അകയുള്ള ഒരു പങ്കയുടെ കീഴില്‍ പത്തുപേര്‍ സുഭിക്ഷമായി ഉറങ്ങുന്ന മനോഹരമായ ക്ഴ്ച്നോക്കി ഞാനും വെറുതെ കിടന്നു..
വിരസത മാറ്റാന്‍ അവസരം നോക്കി ചുറ്റിത്തിരിഞ്ഞ എന്റെ കണ്ണുകള്‍ അപ്പോഴാണ് ആ കാഴ്ച കണ്ടത്‌ , ചങ്ങനാശേരിക്കാരന്‍ ഫ്രെണ്ടിന്റെ ബാക്കിലായി താഴെവീഴാന്‍ ഒരുങ്ങിനില്കുന്ന 'താരപ്പൊടി മാസിക' (മനസ്സിലായില്ലെ സ്റ്റാര്ഡസ്റ്റ് മാഗസിന്‍) ...അതില്‍ ഒരുത്തന്‍ മസിലൊക്കെ പെറുക്കി കാണിച്ച് നില്ക്കുന്നു, എന്തോ 'ജെട്ടി' എന്നോ മറ്റോ ആണ് പേര് .

ഇവനൊക്കെ മാസിലുകട്ടി പ്രശസ്തരായി ... ഞാനൊക്കെ എന്നാണാവോ ഒന്ന് പ്രശസ്തനാവുന്നത് ...സ്വന്തം ക്ലാസ്സിലെ കുട്ടികള്‍ക്കുപോലും എന്നെ അത്ര പരിചയമില്ല..പരിചയമുള്ളവര്‍ എന്നെ 'മാവേലി' എന്ന് വിളിക്കും. കൂടുതല്‍ പറയേണ്ടതില്ലല്ലോ?!

പ്രസസ്തനാവാനുള്ള വഴിതേടി മനസ്സ്‌ പല വഴി പാഞ്ഞു...ഗൂഗിള്‍ സെര്‍ച്ച്‌ പോലെ പൊടുന്നനെ എന്റെ മാനസബ്രൌസറില്‍ ഒരു കൂട്ടം ചിത്രങ്ങള്‍ നിരന്നു...

'മഹാത്മാ ഗാന്ധി'; മൊട്ടത്തല പോലെ തന്നെ തെളിഞ്ഞ പുഞ്ചിരിയാല്‍ ഒരു രാജ്യത്തിന്‍റെ (ഈ ലോകത്തിന്റെ തന്നെ) ഹൃദയം കവര്‍ന്ന മഹാന്‍..നമ്മുടെ രാഷ്ട്രപിതാവ്‌ ..... ബാപ്പുവിനെ കുഞ്ഞുങ്ങള്‍ പോലും തിരിച്ചറിയുന്നു.... അഹിംസ എന്ന ആയുധം കൊണ്ട സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ കീഴടക്കിയ രാജ്യസ്നേഹി...

കൊള്ളാം ആ ലൈന്‍ തന്നെ നോക്കിയാലോ?!, രാജ്യ സ്നേഹം..അല്പം അഹിംസ പ്രഭാഷണം.....ഒരു ചെറിയ സത്യാന്വേഷണ പരീക്ഷണം ഒക്കെ ആവാമല്ലോ... പക്ഷെ ആ വേഷം നമുക്ക് ചേരോ ?!... മ്മ് 'മൊട്ടത്തല' സാരമില്ല ഇപ്പൊ സ്റ്റൈലാണ് ..സ്റ്റൈലാണ് . വട്ടത്തിലുള്ള കണ്ണട..അതൊരു കൂളിംഗ്‌ ഗ്ളാസ്സ് വെച്ചു മേക്കപ്‌ ചെയ്യാം, പക്ഷെ ജീന്‍സും ടീ ഷര്‍ട്ടും മാറ്റി ആ ഒറ്റമുണ്ട് ... ശ്ശെ!.. അത് ശരിയാവില്ല...നമ്മടെ ഗ്ലാമറിന് ചേരുന്ന പണിയല്ല മക്കളേ...അല്ലെങ്ങില്‍ തന്നെ ഇനിയെന്ത്‌ സ്വാതന്ത്ര്യ സമരം...സ്വാതന്ത്ര്യം നമുക്കൊരല്പം കൂടിപോയോ എന്നണ് സംശയം.

അടുത്തതരാണാവോ...ആഹാ!... ഇത് ഞാന്‍ കലക്കും...'കമലഹാസന്‍ ' കൊള്ളാം... അഭിനയം, സംവിധാനം, ആലാപനം, സ്റ്റണ്ട് , ഗുണ്ട് (നമ്മുടെ തലേക്കെട്ടുകാരന്‍ മേനോനെപ്പോലെ വേണമെങ്കില്‍ സംഗീതവുമാകാം) എല്ലാം ഒന്നിച്ച് പയറ്റാം. നല്ല നല്ല സുന്ദരിമാരോട് ഇഴുകി നടിക്കലാമേ....അടിപൊളി...പക്ഷെ ഈ ഇറക്കുമതി നായികമാരുടെ 'ഹൈറ്റിന്' അവരുമായുള്ള 'ഡീലിംഗ്സ് 'ശരിയാവണമെങ്കില്‍ ഞാന്‍ ഇനിയും 'ഹോര്‍ളിക്സ്' ഒരുപാട്‌ കുടിക്കണം (നീളം വയ്ക്കാന്‍)... അല്ലെങ്കില്‍ പിന്നെ സ്ടൂളിട്ട് അഭിനയിക്കണം... ഏയ്‌ വേണ്ട വേണ്ട റിസ്ക്‌ വേണ്ട...

ശ്ശെടാ ഒന്ന് പ്രശസ്തനാവാമെന്നു വെച്ചാല്‍ ഒരു രക്ഷേമില്ലല്ലോടെ...

ഐന്‍സ്റ്റീന്‍, എഡിസന്‍, തുടങ്ങിയവരുടെ നിരയണ് ഇനി..... പ്രശസ്തരായ ഈ ശാസ്ത്ര്ജ്ഞന്മാരുടെ പാത പിന്തുടര്‍ന്ന്‍ എന്തെങ്കിലും ഒന്ന് കണ്ടുപിടിച്ചാല്‍ തന്നെ നമ്മളും പ്രശസസ്തനാവൂലെ?! (ഹി.. ഹി.. ഹി.. പണ്ട് ആരെങ്കിലും ഒക്കെ കണ്ടുപിടിച്ചതൊക്കെ വെറുതെ കണ്ടൊണ്ടിരിക്കാമെന്നാല്ലതെ നമുക്ക് വേറെന്തു യോഗം)

എഡിസന്‍ ബള്‍ബ്‌ കണ്ടു പിടിച്ചു, അത്കൊണ്ട് നമ്മള്‍ മുടങ്ങാതെ കരണ്ട് ബില്‍ അടക്കുന്നു..മാര്‍കോണി റേഡിയോ കണ്ടുപിടിച്ചു....അതോണ്ട് മുടങ്ങാതെ നമുക്ക് പാട്ട് കേള്ക്കാം.. മൊബൈലില്‍ വിളിക്കാം...മോശക്കാരനായ ഒരു ജോണ്‍ (ജോണ്‍ ബേഡ് ) ടി വി കണ്ടുപിടിച്ചു.. എന്തിനാ?!.. നമുക്ക്‌ ഐഡിയ സ്റ്റാര്‍ സിങ്ങറും സിനിമാലേം ഒക്കെ കാണാന്‍....

വേറൊരളുണ്ടല്ലോ... ഗുരുത്വം കണ്ടുപിടിച്ച പാര്‍ട്ടി...ങാ..സര്‍ ഐസക് ന്യൂട്ടണ്‍...ഒരിക്കല്‍ അദേഹത്തിന്റെ തലയില്‍ ഒരു ആപ്പിള്‍ വീണതില്‍ പിന്നെയാണത്രെ ഈ കാണുന്ന ഗുരുത്വമൊക്കെ (ഭൂ ഗുരുത്വം)ഉണ്ടായതു .... അങ്ങനെ ആവാന്‍ വഴിയല്ല പണ്ട് മുതല്കെ മാങ്ങാ ആയാലും അപ്പിളായാലും ഒക്കെ താഴോട്ട് തന്നെയാണ് വീഴുന്നത് . അപ്പൊ പിന്നെ ആപ്പ്ള്‍് തലക്ക് വിഴുന്നപ്പോളകും പുള്ളിക്ക് ബുദ്ധി ഉദിച്ചത്...ഹ ഹഹ ഹോ ഹോ ഹോ ...
"യുറേക്ക!... ഞാന്‍ കണ്ടുപിടിച്ചേ....."
"കേരളത്തില്‍ പിറന്നത് മഹാഭാഗ്യം...ഇവിടെ മുഴുവന്‍ തെങ്ങല്ലേ ...തെങ്ങ് നിറയെ തേങ്ങായല്ലേ ....ഒരെണ്ണം എന്റെ തലക്കും വീഴും... ഒരു ആപ്പിള്‍ വിഴുന്നാല്‍ ഇത്രേം ബുദ്ധി... അപ്പൊ ഒരു തേങ്ങ വിഴുന്നലോ?!!..."